സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള ഏറ്റവും വലിയ മത്സരാർത്ഥി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നിരവധി മാധ്യമ ടിവി ചാനലുകളും വെബ്‌സൈറ്റുകളും വാർത്ത പുറത്തു വിട്ടു കഴിഞ്ഞു. നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവായ അസ്ലെ ടോജെയുടെ അഭിമുഖ പ്രസ്താവനയിൽ നിന്നാണ് ഈ മാധ്യമ സംഘടനകൾ ഈ അവകാശവാദം ഉന്നയിക്കുന്നത്.
എന്നിരുന്നാലും, വാർത്ത വ്യാജമാണ്, ഉക്രെയ്ൻ പ്രതിസന്ധിയുടെ ഘട്ടത്തിൽ റഷ്യയുമായി സംസാരിക്കാനുള്ള മോദിയുടെ ശ്രമങ്ങളെ തീർച്ചയായും പ്രശംസിച്ച അസ്ലെ ടോജെയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റിയുള്ള വസ്തുതകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളർന്നതിനെയും ആസ്‌ലെ ടോജെ പ്രശംസിച്ചു.
എന്നാൽ അസ്ലെ ടോജെ പറയാത്ത ഒന്നുണ്ട്, 'സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഏറ്റവും വലിയ മത്സരാർത്ഥി പ്രധാനമന്ത്രി മോദിയാണ്'. Times of Indiaയിൽ നിന്നുള്ള റിപ്പോർട്ട്, Times Now വാർത്തകളും ഇപ്പോഴും വെബിൽ ലഭ്യമാണ്. Economic Times ഈ വാർത്ത എടുത്തു മാറ്റി കഴിഞ്ഞു. മാതൃഭൂമി ഉൾപ്പെടെയുള്ള നിരവധി വാർത്താ റിപ്പോർട്ട് അവരുടെ വാർത്തകൾ അതാതു പേജിൽ നിന്ന് കളഞ്ഞിട്ടുണ്ട്.
ഇപ്പോൾ, Zee News വസ്തുതാ പരിശോധന നടത്തുകയും അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായുള്ള മത്സരാർത്ഥിയെന്ന നിലയിൽ മോദിയെക്കുറിച്ച് ചോദിച്ചപ്പോൾ, "ഏതൊരു നേതാവും ലോകത്തിലെ സമാധാനത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം ഈ അവാർഡിന് അർഹനാകാൻ. പക്ഷെ ആ ജോലി ആദ്യം വരുന്നു, ലോകം പിന്നീട് വരുന്നു," ടോജെ പറഞ്ഞു.